രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചയെയാണ് പ്രതിപാദിച്ചിരിക്കുന്നത്. വ്യത്യസ്ത ഘടകങ്ങളെ മുൻനിർത്തി കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സിയുമായി ജീവിക്കുന്നു
കേന്ദ്ര ബാങ്കിന്റെ നയങ്ങളും സാമ്പത്തിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകളും ഐഎംഎഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിലപാട്. മുൻപ് ഏതാണ്ട് 8.2 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ഇന്ത്യ നേടുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ബൈഡന് കോവിഡ് നെഗറ്റീവ്; ഐസൊലേഷൻ അവസാനിപ്പിച്ചു
എന്നാൽ, ഇക്കാര്യത്തിൽ 80 ബേസിസ് പോയിന്റിന്റെ കുറവ് വന്നിരിക്കുകയാണ്. അതേസമയം, ആഗോള തലത്തിൽ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം ആയിരിക്കുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുന്നു. ലോകത്തെ തന്നെ മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിയിരുന്നതായിരുന്നു ഇന്ത്യ.
വിമതരെ അനുനയിപ്പിക്കാന്‍ എംവിഎ സഖ്യം വിടാന്‍വരെ തയ്യാറായിരുന്നു: ഉദ്ധവ് താക്കറെ
ചൈനയെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യയുടെ നേട്ടം എന്നതും ശ്രദ്ധേയം. 8.1 ശതമാനം മാത്രമായിരുന്നു ചൈനയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച. അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക