അഖിലേന്ത്യജനാധിപത്യ മഹിളാ അസ്സോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 14ന് തിരൂരില്‍ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
വൈകുന്നേരം നാല് മണിക്ക് വാഗണ്‍ ട്രാജഡി ഹാളില്‍ പ്രമുഖ നര്‍ത്തകി വി പി മന്‍സിയയുടെ നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുളള നൃത്താവിഷ്ക്കാരത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. തുടര്‍ന്ന് പരിപാടി സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ: ആര് ബിന്ദു, വി അബ്ദുറഹിമാന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നഞ്ചിയമ്മ, അപര്‍ണ്ണ ബാലമുരളി, നിലമ്പൂര്‍ ആയിഷ, വി പി മന്‍സിയ എന്നിവരെ ചടങ്ങില്‍ ആദരിക്കും. രാത്രി 12 മണിവരെ നീണ്ടു നില്ക്കുന്ന പരിപാടിയില്‍ വിവിധ കലാപരികള്‍ അരങ്ങേറും.
സ്വതന്ത്രാനന്തര ഭാരത്തിലെ ഭരണ ഘടന സ്ത്രീ പുരുഷ തുല്യതയാണ് മുന്നോട്ടു വെക്കുന്നത്. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷം പിന്നിടുമ്പോഴും വിവേചനങ്ങള്‍ തുടരുകയാണ്. സത്രീകള്ക്കെതിരെയുളള അതിക്രമം അനുദിനം വര്‍ദ്ധിക്കുകയാണ്. നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ക്ഷേമ പദ്ധതികള്‍ പോലും അട്ടിമറിക്കപ്പെടുന്നു മനുവാദികള്‍ രാജ്യം ഭരിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്ത് എത്തിയ സ്ത്രീകള്‍ക്കു മേല്‍ കൂടുതല്‍ വിലങ്ങളുകള് ഏര്‍പ്പെടുത്തിയിരിക്കയാണ്. ഈ വിഷയങ്ങളാകെ ചര്‍ച്ച ചെയ്യുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളതെന്ന് അസേസിയേഷന് കേന്ദ്ര കമ്മിറ്റിയംഗം കെ പി സുമതി, ജില്ലാ പ്രസിഡന്റ് അഡ്വ: ഇ സിന്ധു, സെക്രട്ടറി വി ടി സോഫിയ, കെ റംല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക