കൊച്ചി : ജോലിക്കായി കൊച്ചിയിലേക്ക് പോയ മകന്റെ മരണ വിവരം താങ്ങാനാകാതെ പിതാവ് രാമകൃഷ്ണൻ .
ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് സജീവ് അവസാനം വീട്ടിലേക്ക് വിളിച്ച് സംസാരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും സജീവ് കൃഷ്ണയുടെ പിതാവ് രാമകൃഷ്ണൻ പറഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞിട്ടും മകന്റെ വിവരമില്ലാതായതോടെ ഇന്നലെ അന്വേഷിച്ച് വീട്ടിൽ നിന്നും സഹോദരൻ കൊച്ചിയിലേക്ക് പുറപ്പെട്ടു.
ഇവർ ചാലക്കുടിയിലെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.
കഴിഞ്ഞ ഏഴു മാസമായി കൊച്ചിയിലെ ഫ്ലാറ്റിൽ വണ്ടൂർ സ്വദേശി ഉൾപ്പെടെ മറ്റ് നാലു പേരുടെ കൂടെയാണ് താമസിക്കുന്നതെന്നും മകൻ പറഞ്ഞിരുന്നുവെന്നും ദുരൂഹത ഉടൻ തീർത്തു കൊലയാളികളെ പിടികൂടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
റൂംമേറ്റായ അർഷാദിനെക്കുറിച്ച് സജീവ് ഇത് വരെ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക