കൊച്ചി: സജീവിന്റെ ഫോണിൽ അർഷാദ് തന്നോട് ചാറ്റ് ചെയ്തുവെന്ന് സജീവിന്റെ സുഹൃത്ത് അംജദ് . അംജദും സജീവും മറ്റു മൂന്ന്പേരുമാണ് കൊച്ചിയിലെ ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുന്നത്. ഇതിൽ മറ്റു മൂന്ന് പേർ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു.
ഞങ്ങൾ അഞ്ച് പേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ കൊടൈക്കാനാലിലേക്ക് പോയി. ഞാൻ കോഴിക്കോട്ടെ സുഹൃത്തുകൾക്കൊപ്പമായിരുന്നു. സജീവൻ മാത്രമായിരുന്നു ഫ്ളാറ്റിലുണ്ടായത്.
ഇന്നലെ മുതൽ സജീവനെ ഫോണിൽ വിളിക്കുന്നണ്ടായിരുന്നു എന്നാൽ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. അതിന് തലേ ദിവസം മുതൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.
എന്നാൽ ചാറ്റിലെ ശൈലി സജീവന്റെ ആയിരുന്നില്ല. താൻ സ്ഥലത്ത് ഇല്ല, സുഹൃത്തിന്റെ അടുത്താണ് ഫ്ളാറ്റിൽ എത്താൻ വൈകും എന്നെല്ലാമായിരുന്നു മെസേജ്. അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടിയുണ്ടായില്ല.
ഇന്നലെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയാണ് മെസേജുകൾ വന്നിരുന്നത്. സജീവൻ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നേ ശേഷം ഫോണിൽ മെസേജ് വന്നില്ല. തലേദിവസം 11.50-നും സജീവുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.
ഇതേ ഫ്ളാറ്റിലെ 22-ാം നിലയിൽ നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് അവരുടെ അതിഥിയായിട്ടാണ് അർഷാദ് എത്തിയത്. അയാൾ കുറച്ചു ദിവസമായി അവിടെ ഉണ്ടായിരുന്നു. ഇടയ്ക്ക് നമ്മുടെ അടുത്തും വന്നു നിന്നിരുന്നു.
ഞങ്ങൾ പോകും വരെ അവിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഫ്ളാറ്റിൽ എത്തുന്നത് വൈകിപ്പിക്കാൻ അയാൾ പരമാവധി ശ്രമിച്ചിരുന്നു. രണ്ടാഴ്ചത്തെ പരിചയമേ അർഷാദുമായുള്ളൂ. അയാൾ ലഹരി ഉപയോഗിക്കുമോ എന്നറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക