ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കണമെന്ന അറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ആധാര്‍കാര്‍ഡും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നാണ് കോടതി പറഞ്ഞത് ,എന്നാൽ ലിങ്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ ഐഡി റദ്ദാകുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞതായി എഴുത്തുകാരനായ മേഘാന്ദ് എസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്ലോക്ക്തല ഓഫിസില്‍നിന്ന് അദ്ദേഹത്തിന് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചു .
ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് നല്കുന്ന 12 അക്ക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് മുകളില്‍നിന്ന് ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. ബ്ലോക്ക്തല ഓഫിസുകളില്‍ നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം ബന്ധിപ്പിക്കല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമല്ലെന്ന് നിയമമന്ത്രി കിരന്‍ റിജിജുവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക