മഹാമാരിക്കാലം കാരണം മങ്ങലേറ്റ ഓണക്കാലത്തെ പഴയകാലത്തിന്റെ ആരവത്തോടെ വീണ്ടും വരവേൽക്കുകയാണ് മലയാളികൾ. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇത്തവണത്തെ ഓണത്തെ മലയാള നാട് സ്വീകരിക്കും. ഓണമെത്തിയതോടെ നഗര വീഥീകളിൽ പൂ കച്ചവടവും പൊടിപൊടിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുളള ഓണമായതിനാൽ വലിയ പ്രതീക്ഷയിലാണ് ഇത്തവണ പൂ വിൽപനക്കാർ.
ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ ചെറുതല്ല ഗുണം
അത്തം മുതൽ തന്നെ ഇത്തവണ പൂക്കച്ചവടക്കാർ നഗരവീഥികളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷവും ഓണം കോവിഡ് കൊണ്ടുപോയപ്പോൾ പൂവിപണിയും നിറം മങ്ങിയിരുന്നു. എന്നാൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പൂക്കച്ചവടക്കാർ.
‘ബ്രഹ്മാസ്ത്ര’കൊണ്ട് കരകയറാന്‍ ബോളിവുഡ്; പ്രീബുക്കിങ്ങിലും പ്രതീക്ഷ
തമിഴ്നാട്ടിലെ കോയമ്പത്തൂർ, ദിണ്ടിക്കൽ എന്നിവടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്കുള്ള പൂക്കളെത്തുന്നത്. ചില്ലറ വിപണയിൽ ചെണ്ടുമല്ലിപൂക്കൾക്ക് കിലോക്ക് 150, ജന്മന്തി പൂക്കൾക്ക് 200 , വാടാമല്ലി 250, റോസാപൂവിന് 300, എന്നിങ്ങനെയാണ് വില.
ഓണസദ്യക്ക് അച്ചാർ ബീറ്റ്റൂട്ട് ആക്കിയാലോ
ഓണക്കാലത്തെ വലിയ ആകർഷണങ്ങളിൽ ഒന്നുകൂടിയാണ് പൂവിപണി. പതിവു പോലെ വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലിയും ജമന്തിയും, വാടാമല്ലിയും, റോസുമെല്ലാം തന്നെയാണ് ഇത്തവണയും പൂ വിപണിയിലെ താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക