കോടികൾ മുടക്കി ഗായിക ലതാ മങ്കേഷ്കറിന്റെ ഓർമ്മയ്ക്കായി ലതാ മങ്കേഷ്കര്‍ ചൗക്ക് നിർമ്മിച്ചതിനെതിരെ നടൻ പ്രകാശ് രാജ്. ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആണ് ഗായികയുടെ 92 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകള്‍, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളുമായി സരയൂ നദിയുടെ തീരത്ത് ലതാ മങ്കേഷ്കര്‍ ചൗക്ക് നിർമ്മിച്ചത്. 40 അടി നീളവും 12 മീറ്റര്‍ ഉയരവും 14 ടണ്‍ ഭാരവുമുള്ള വീണ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഇതിനെതിരെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ വിമർശനം നടത്തിയത്.
” കോടികള്‍ മുടക്കി ‘ലതാ മങ്കേഷ്കര്‍ ചൗക്ക്’ നിര്‍മ്മിച്ചപ്പോള്‍ അയോദ്ധ്യയിലെ പ്രൈമറി സ്കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണെന്ന് വിമര്‍ശിച്ചാണ് നടന് പ്രകാശ് രാജ് രംഗത്തെത്തിയത്. ”കുട്ടികള്‍ക്ക് ഉപ്പും ചോറും വിളമ്പുമ്പോള്‍ ‘വീണ’ രാഷ്ട്രീയപരമായി ഉപകാരപ്പെടും” എന്നാണ് വീണയുടെ ചിത്രം പങ്കുവച്ച് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
പ്രകാശ് രാജിനെ കൂടാതെ നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക