ഒരു മണിക്ക് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തു. അതിനുശേഷമാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് വീട്ടിലെത്തുന്നത്. ഒരു വഴിയും കാണാതെ സങ്കടപ്പെട്ടിരിക്കുമ്പോൾ ഒന്നരമണിക്കൂറിനു ശേഷം ഭാഗ്യ ദേവത കൊണ്ടുവന്നത് 70 ലക്ഷം. ദുരിത കയത്തിൽ നിന്ന് രക്ഷിച്ച ദൈവത്തോട് നന്ദി പറയുകയാണ് മൈനകപള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ്. ബുധനാഴ്ച പൂകുഞ്ഞിന്റെ ജീവിതത്തിൽ മണിക്കൂറുകൾക്കുളിൽ നടന്ന സംഭവങ്ങളൊന്നും വിശ്വസിക്കാൻ അദ്ദേഹത്തിനിനിയും സാധിച്ചിട്ടില്ല..
ഗ്രീൻ ടീ തരും അമിതഭാരം കുറയുവാനുള്ള വിദ്യകൾ
മീൻവിറ്റാണ് പൂക്കുഞ്ഞ് കുടുംബം നോക്കുന്നത്. മീൻ വിറ്റു വരുന്ന വഴിയിൽ മൈനാകപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ലോട്ടറി വില്പനക്കാരനായ വയോധികനിൽ നിന്നാണ് ബുധനാഴ്ച പൂക്കുഞ്ഞ് ടിക്കറ്റ് എടുത്തത്. രണ്ടുമണിയോടെ വീട്ടിലെത്തിയ പൂക്കുഞ്ഞിന് കയ്യിൽ കിട്ടിയത് വീടിന്റെ ജപ്തി നോട്ടീസ്. വീടുവയ്ക്കുന്നതിന് ബാങ്കിൽ നിന്ന് എട്ടുവർഷം മുമ്പ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ജപ്തി ചെയ്യുന്നത്തിനായി ബാങ്ക് നോട്ടീസ് അയച്ചത്.
ആരോഗ്യ സംരക്ഷണം പാദങ്ങൾക്കും വേണം
ആ നിരാശയിലിരിക്കുമ്പോഴാണ് മൂന്ന് മണിയോടെ സഹോദരന്റെ ഫോൺ വിളി എത്തുന്നത്. പൂക്കുഞ്ഞെടുത്ത AZ 907042 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ ലഭിച്ചതെന്നുള്ള വിവരം പൂക്കുഞ്ഞിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. തന്നെയും കുടുംബത്തെയും രക്ഷിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്ന് പൂക്കുഞ്ഞ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക