ലോകകപ്പിൽ ഗ്രൗണ്ടിൽ പോരാട്ടം മുറുകുമ്പോൾ കേരളത്തിലും അതേ ആവേശം അലയടിക്കുന്നുണ്ട്. അവിടെ ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുമ്പോൾ ഇങ്ങു കേരളത്തിൽ പന്തയം വക്കുകയായിരുന്നു പലരും. അർജൻ്റീനയുടെ ക്വാർട്ടർ ഫൈനലിന് മണിക്കൂറുകൾ മുമ്പ് പെരിന്തൽമണ്ണ ജൂബിലിയിലെ ഷമീറും പ്രസാദും വെച്ച ബെറ്റാണ് ശ്രദ്ധേയമാകുന്നത്.
കുതിച്ചുയർന്ന് ഒയോ; ബുക്കിംഗ് കണ്ട് അമ്പരന്ന് വാഹന പ്രേമികളും
അർജൻ്റീന ജയിക്കുമെന്ന് അർജൻ്റീന ആരാധകനായ ഷമീറും അർജൻ്റീന തോൽക്കുമെന്ന് ബ്രസീല്‍ ആരാധകനായ പ്രസാദും ബെറ്റ് വെച്ചു. ബെറ്റിൽ തോൽക്കുന്നവർ തല മൊട്ടയടിക്കണം എന്നായിരുന്നു വ്യവസ്ഥ. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ബിഗ് സ്ക്രീനില്‍ ബ്രസീലിന്റെ മൽസരം കാണുന്നതിനിടെ ആയിരുന്നു ബെറ്റ് വെച്ചത്. ഇത് വീഡിയോ എടുത്ത് സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്തു.
സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം
എന്നാൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീന ജയിച്ചതോടെ ബെറ്റിൽ പ്രസാദ് പരാജയം സമ്മതിച്ചു. തല മൊട്ടയടിക്കാൻ പ്രസാദ് സന്നദ്ധത അറിയിച്ചതോടെ ബെറ്റ് വെച്ച സുഹൃത്തുക്കൾ തന്നെ തല മൊട്ടയടിക്കേണ്ടന്ന് പറഞ്ഞെങ്കിലും ഇതെല്ലാം ഒരു സ്പോട്സ്മാൻ സ്പിരിറ്റോടെ കാണുന്ന പ്രസാദ് സന്തോഷത്തോടെ തല മൊട്ടയടിക്കാൻ സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക