അരിസോണ: അരിസോണ കനാലില്‍ 18 മണിക്കൂറോളം കുടുങ്ങിയ സ്ത്രീയെയും നായയെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.
യുമ കൗണ്ടി ഷെരീഫ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ത്രീയെയും വളര്‍ത്തു നായയും സാഹസികമായി രക്ഷപ്പെടുത്തിയത്. ഇവരെ ഒരു കനാലില്‍ നിന്ന് കരകയറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ 18 മണിക്കൂറോളമാണ് കനാലില്‍ കുടുങ്ങിയത്.
പ്രദേശത്ത് കനാല്‍ ഉണ്ടെന്ന് അറിയാതെ യുവതി തന്റെ നായയെ വൈകുന്നേരത്തെ ഓട്ടത്തിന് കൊണ്ടുപോയിരുന്നു. നായ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതിയും കനാലില്‍ വീണത്.
പുറത്തുകടക്കാന്‍ കഴിയാതെ ഇരുവരും കനാലില്‍ കുടുങ്ങിയതിനാല്‍ രാത്രി മുഴുവന്‍ കനാലില്‍ തുടരാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഇവരെ കനാലില്‍ കുടുങ്ങിയ നിലയില്‍ കണ്ട ഒരു ട്രെയിന്‍ കണ്ടക്ടറാണ് 911-ല്‍ വിളിച്ച് വിവരം അറിയിച്ചത്.
വെല്ട്ടണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍മാര്‍ ഉടനെ തന്നെ സ്ഥലത്തെത്തി നായയെയും സ്ത്രീയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക