കാലാവസ്ഥാ മാറ്റത്തിനു പിന്നാലെ മലപ്പുറം ജില്ലയിൽ പനിയും ചുമയും വ്യാപകമാകുകയാണ്. കടുത്ത ചുമയും തൊണ്ടവേദനയോട് കൂടിയ പനിയുമാണ് പടരുന്നത്. സർക്കാർ ആശുപത്രികളിൽ മാത്രം ഒരാഴ്ചയ്ക്കിടെ 7,896 പേർ ചികിത്സ തേടിയിട്ടുണ്ട്. പണി ബാധിച്ച് നാല്പത്തഞ്ചോളം പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്ട്രേഷന് ഫീസ് കുറയ്ക്കാൻ തീരുമാനം
രാവിലെ നല്ല മഞ്ഞാണെങ്കിൽ പിന്നീട് ഉച്ചയോടെ കടുത്ത ചൂടിലേക്ക് നീങ്ങുന്ന കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. കാലാവസ്ഥാ തന്നെയാണ് രോഗ വ്യാപനത്തിലേയ്ക്ക് വഴിയൊരുക്കുന്നത്. കോവിഡിന് സമാനമായ ലക്ഷണങ്ങളും ചിലരിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം ലക്ഷണങ്ങൾ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
അതേസമയം ഒരാഴ്ചക്കിടെ നാല് ഡെങ്കിപ്പനിയും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പൊന്മള, മേലാറ്റൂർ, ഇരുമ്പിളിയം, ഒതുക്കുങ്ങൽ എന്നിവിടങ്ങളിലാണിത്. നന്നമ്പ്ര, ചെറുകാവ് എന്നിവിടങ്ങളിൽ എലിപ്പനിയും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക