മനാമ: ആരോഗ്യ മേഖലയിലെ ചില മേഖലകളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അദ്ബി അൽ ജലാഹിമ. സ്വദേശി തൊഴിലന്വേഷകരെ ആവശ്യമുള്ള മേഖലകളിൽ വിദേശികളെ നിയന്ത്രിക്കാനാണ് തീരുമാനം.
ജനറൽ ഫിസിഷ്യൻ, ഡെന്റിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്കാനിംഗ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പി മേഖലകളിൽ വിദേശികളെ നിയമിക്കരുതെന്ന് കഴിഞ്ഞ മൂന്ന് വർഷമായി ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.
ഈ മേഖലകളിൽ ആവശ്യത്തിന് സ്വദേശി തൊഴിലന്വേഷകർ ഉണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയത്. ഈ മേഖലകളിൽ നിയമനം ലഭിക്കാൻ സ്വദേശികളല്ലാത്തവർക്ക് കൂടുതൽ വർഷത്തെ പരിചയം ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചു. പ്രഗത്ഭരായ തദ്ദേശീയ ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും സ്വകാര്യമേഖലയിൽ നിയമിക്കാനാണ് നീക്കമെന്ന് മറിയം അദ്ബി അൽ ജലാഹിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക