കവയിത്രി സുഗതകുമാരിയുടെ നന്ദാവനത്തിലെ വീട് ‘വരദ’ വിറ്റതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സുഗതകുമാരിയുടെ മക്കൾ വീട് വിറ്റത് സർക്കാരുമായി ആലോചിക്കാതെയാണെന്ന് സജി ചെറിയാൻ പറഞ്ഞു.
വീട് വിൽക്കുന്ന കാര്യം ബന്ധുക്കൾക്ക് സർക്കാരിനെ അറിയിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വീട് ഇപ്പോൾ കൈമാറിയാലും ഏറ്റെടുക്കാൻ തയ്യാറാണ്.
സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നത് സ്മൃതി വനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാരകം പണിയാന്‍ സുഗതകുമാരിക്ക് താൽപര്യം ഉണ്ടായിരുന്നില്ല.
എന്നാൽ സർക്കാർ ഉദ്ദേശിക്കുന്ന സ്മാരകം സമൃതി വനമാണെന്ന് സജി ചെറിയാന് പറഞ്ഞു. ടി പത്മനാഭന് സുഗതകുമാരിക്ക് സ്മാരകം പണിയാനായി കത്ത് നൽകിയിരുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും സജി ചെറിയാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക