സ്വവർഗ വിവാഹത്തിനായുള്ള നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീംകോടതി നിരാകരിച്ചു. വിഷയത്തിൽ കോടതിയിലല്ല ചർച്ച നടത്തേണ്ടതെന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്.
രാജ്യത്തെ ഐ.ഐ.ടികളിൽ നാലുവർഷ ബിഎഡ് ആരംഭിക്കണമെന്ന് ശുപാർശ ചെയ്ത് കൗൺസിൽ യോഗം
എന്നാൽ ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിക്കളയുകയായിരുന്നു. ഹർജിക്കാർക്ക് പറയാനുള്ളത് ആദ്യം കേൾക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമാകുന്ന പൊതുപട്ടികയിലാണ് വിവാഹം വരുന്നതെന്നും അതുകൊണ്ടുതന്നെ വിഷയം പാർലമെന്റാണ് തീരുമാനിക്കേണ്ടത് എന്നുമാണ് തുഷാർ മേത്ത വ്യക്തമാക്കിയത്.
ബുക്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പെരുമാൾ മുരുകൻ പുറത്തായി; മെയ് 23ന് വിജയിയെ പ്രഖ്യാപിക്കും
എന്നാൽ കോടതി നടപടികൾ എങ്ങനെ വേണമെന്ന് തങ്ങളോട് പറയേണ്ടതില്ലെന്നും അത് അനുവദിക്കാറില്ലെന്നും ചീഫ് ജസ്റ്റിസ് സ്വരം കടുപ്പിച്ചു. സ്വവർഗ വിവാഹ സങ്കൽപ്പം നഗരകേന്ദ്രീകൃതമായ ഒരു വിഭാഗത്തിന്റേത് മാത്രമാണെന്ന വാദമാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക