ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കഴിഞ്ഞ വര്‍ഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വീടിന് പ്രതികള്‍ തീയിട്ടു.
തീപിടിത്തത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിക്കും 11 മാസം പ്രായമുള്ള മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കാണ്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബലാത്സംഗക്കേസിലെ രണ്ടുപ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. തിങ്കളാഴ്ച ഇവര്‍ ഗുണ്ടകളെയുംകൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.
കേസ് പിന്‍വലിക്കാന്‍ കുട്ടി വിസമതിച്ചതോടെ അക്രമം അഴിച്ചുവിടുകയും വീടിന് തീയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 2022 ഫെബ്രുവരി 13-നാണ് ഉന്നാവില്‍ പതിനൊന്നുകാരി ബലാത്സംഗത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക