ഏവരെയും ഞെട്ടിച്ച പീഡനക്കേസിൽ ശിക്ഷ വിധിച്ച് കോടതി. ഹരിയാനയിൽ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനാണു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചത് .
ഇരുപതിനായിരം രൂപ പിഴയും കോടതി ചുമത്തി. സംരക്ഷിക്കുന്നുവെന്ന ഭാവേന മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയത് എന്ന് വിധിപ്രസ്താവത്തിനിടെ കോടതി പറഞ്ഞു . മകന്റെ ക്രൂരപ്രവർത്തിയാണ് മറ്റൊരു മാർഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും കോടതി കൂട്ടിച്ചേർത്തു. നവംബർ16നാണ് ഹരിയാനയിലെ പട്ടൗഡിയിൽ ഒരു സ്ത്രീയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നാലെ ഇവരുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ലെന്നും സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ഭാര്യയുടെ മൂത്ത മകൻ ലഹരിക്കടിമയാണെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും പൊലീസിൽ പറഞ്ഞു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. 20 വർഷം മുൻപ് ആദ്യ ഭർത്താവ് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനെ സ്ത്രീ വിവാഹം ചെയ്തിരുന്നു.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. മൂത്ത മകനെ പ്രതിസ്ഥാനത്താക്കുന്ന തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചതാണ് നിർണായകമായത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക