വിവാഹശേഷം ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് യുവതിയുടെ ദേഹത്ത് പിതാവും ബന്ധുവും ആസിഡ് ഒഴിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആസിഡ് ഒഴിച്ച ശേഷം യുവതിയെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ആണ് ഇവർ യുവതിക്ക് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ ഇപ്പോൾ പോലീസ് പിടിയിലാണ്. ഏപ്രില്‍ 25ന് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആഗ്രസ് ഗ്രാമത്തിലേക്കുള്ള റോഡരികില്‍ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് കണ്ടെത്തിയതോടെയാണ് ഈ ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ പെലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് യുവതിയുടെ മൊഴി ശേഖരിച്ച പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിതാവും ബന്ധുവുമാണ് തന്നെ ആക്രമിച്ചത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ ബന്ധുക്കളുടെ സഹായത്തോടെ ഒളിവില്‍ പോയ യുവതിയുടെ പിതാവിനെയും ബന്ധുവിനെയും പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക