ബൈക്ക് യാത്രക്കാർക്ക് ആശ്വാസം. ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കില്‍ പിഴ ഒഴിവാക്കും എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ എഐ ക്യാമറാ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗതനിയമലംഘനത്തിന് പിഴ ഈടാക്കുന്നത് മെയ് 20 മുതല്‍ ആണ്. മാസം 20 മുതല്‍ പിഴ ഈടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മെയ് 19 വരെ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയില്‍നിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനും നേരത്തെ ആലോചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക