മണിപ്പൂരിലെ ഗോത്രവര്‍ഗക്കാരും പ്രബലരായ മെയ്തേയ് സമുദായക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് തരൂര്‍ ആഹ്വാനം ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ കടുത്ത വഞ്ചന അനുഭവിക്കുകയാണെന്ന് തരൂര്‍ പ്രതികരിച്ചു.
മണിപ്പൂരിലെ അക്രമം നിലനില്‍ക്കുന്നതിനാല്‍ വാഗ്ദാനം ചെയ്തിരുന്ന ഏറെ കൊട്ടിഘോഷിച്ച സദ്ഭരണത്തിന് എന്ത് സംഭവിച്ചുവെന്ന് ശരിയായ ചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം എന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ബിജെപിയെ തങ്ങളുടെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണിപ്പൂരിലെ വോട്ടര്‍മാര്‍ കടുത്ത വഞ്ചന അനുഭവിക്കുകയാണ്. അവര്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറായിട്ടില്ല അവിടെ രാഷ്ട്രപതി ഭരണത്തിന് സമയമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക