‘ദി കേരള സ്റ്റോറി’ സിനിമയുടെ പോസിറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച യുവാവിന് മര്‍ദ്ദനമേറ്റതായി റിപ്പോർട്ട്. രാജസ്ഥാന് സ്വദേശിയായ യുവാവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. തന്റെ വാട്ട്സ്ആപ്പ് സ്റ്റോറിയിലൂടെ യുവതികളെ സിനിമ കാണാന്‍ ഇയാള്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് സംഭവം വിശധീകരിച്ചു കൊണ്ട് പറയുന്നത്.
അതേസമയം മര്‍ദ്ദനമേറ്റ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗമായ യുവാവ് മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് വ്യക്തികള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസില്‍ സിനിമയെ പുകഴ്ത്തി സമൂഹത്തെ അപമാനിച്ചെന്ന് ആരോപിച്ച് മൂന്ന് പേര് തടഞ്ഞുനിര്‍ത്തിയതായി ഇര പോലീസിനോട് പറഞ്ഞതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) ദേരാവര്‍ സിംഗ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക