പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിരവധി തവണ ഭർത്താവ് യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് പിതാവ് പ്രമോദ് പറയുന്നു. ഭർത്താവിന്റെ അവിഹിതത്തെ നിരവധി തവണ യുവതി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നും മകളെ ഭർത്താവ് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു.
അതേസമയം, യുവതിക്ക് നേരത്തെ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്നാണ് ഭർത്താവ് രാജു ജോസഫ് ടിൻസിലി പറയുന്നത്. രണ്ട് ദിവസം മുൻപ് ശുചി മുറിയിൽ പോയി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചിരുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും രാജു ജോസഫ് ടിൻസിലി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക