കേരളത്തിലേക്ക് വ്യാപകമായി സിന്തറ്റിക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശിയായ യുവതി പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. കാസർഗോഡ് പൊലീസാണ് ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന പ്രതിയെ പിടികൂടിയത്.
കാസർഗോഡ് ബേക്കലിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായപ്പോഴാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ സംഘങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെ ബേക്കൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബംഗളൂരുവിൽ എത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ കാസർഗോട്ടേക്കും മറ്റ് വിവിധ ജില്ലകളിലെ ഇടപാടുകാർക്കും ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന യുവതിയെക്കുറിച്ച് വിവരം ലഭിച്ചു. പിന്നീട് കാസർഗോഡ് പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു. സാഹസികമായാണ് ലഹരിക്കടത്ത് സംഘങ്ങളുടെ താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക