സിനിമ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് നടൻ ടിനി ടോം നടത്തിയ വിവാദ പരാമർശം ഏറെ ചർച്ച ആയിരുന്നു. നടൻ ധ്യാൻ ശ്രീനിവാസൻ അടക്കം ടിനിയുടെ അഭിപ്രായത്തോട് വിയോജിച്ചു രംഗത്ത് എത്തിയിരുന്നു.
മയക്കുമരുന്ന് ഉപയോഗത്താൽ പല്ലുപൊടിഞ്ഞ നടൻറെ കാര്യം ടിനി പറഞ്ഞതോടെ അത് ആരെന്ന് വെളിപ്പെടുത്തണം എന്നാണ് ചിലർ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടിനി ടോം.
കൈയ്യടി കിട്ടാൻ വേണ്ടി പറഞ്ഞതല്ല എന്നാണ് ടിനി ടോം പറയുന്നത്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒക്കെയാണ് എൻറെ റോൾ മോഡൽസ്. എൻറെ സഹപ്രവർത്തകരെ മോശമാക്കാൻ ആല്ല അന്ന് പ്രസ്താവന നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണ്.
മമ്മൂക്ക എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറിൽ ഒന്നിച്ച് പോകാൻ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കും. എൻറെ കുടുംബം സിനിമ കുടുംബം അല്ല. അതിനാൽ തന്നെ വീട്ടുകാർക്ക് സിനിമക്കാരൻ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നു.
എന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് ഞാൻ എന്റെ സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് ഞാൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞതിനോട് ആദ്യം എതിർപ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ലെന്ന് ധ്യാൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
ധ്യാൻ പറഞ്ഞതിൽ പ്രധാനമായും പറഞ്ഞത് മകൻറെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാൽ കയറ്റും. എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവൻ എന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവൻ ഈ രംഗത്ത് എത്തുമ്പോൾ അത് സംശയിക്കാം. സിനിമയിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ എന്നും ടിനി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.
ധ്യാനിൻറെ അഭിമുഖത്തിൽ കാര്യങ്ങൾ പറയുന്നുണ്ട്. ലഹരി ഉപയോഗിച്ചതിന് വീട്ടിൽ നിന്നും പുറത്തായത് അടക്കം ധ്യാൻ പറയുന്നുണ്ട്. അത് അടക്കം വന്നില്ല. ധ്യാൻ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. നടൻറെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോൾ മോഡൽ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാൻ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണെന്നും ടിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക