തിരുവനന്തപുരം: ഓപ്പറേഷൻ ക്ലീൻ കോർപിന്റെ ഭാഗമായി നഗരസഭകളില്‍ നടന്ന മിന്നല്‍ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. ഇടനിലക്കാരില്ലാത്ത അപേക്ഷകളിൽ തീരുമാനം വൈകുന്നതായി കണ്ടെത്താനായി. കോർപ്പറേഷനുകളിൽ സ്കോളർഷിപ്പുകൾ അനർഹർക്ക് നൽകുന്നതായും വിജിലൻസ് കണ്ടുപിടിച്ചു. റവന്യൂ, മരാമത്ത്, ആരോഗ്യവിഭാഗങ്ങളിലാണ് പരിശോധന.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടുകൂടിയാണ് തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത സോണൽ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മരാമത്ത്, റവന്യൂ, ഹെൽത്ത് എന്നീ ഡിപാർട്ടുമെന്റുകളിൽ ക്രമക്കേട് കണ്ടെതുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക