സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ മോശം പെരുമാറ്റം ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ആദ്യം കൊല്ലം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാരെ കൈകാര്യം ചെയ്യുന്നതുൾപ്പെടെ പ്രത്യേക പരിശീലനം നൽകി യുവാക്കളെക്കൊണ്ട് കണ്ടക്ടര്‍ ലൈസന്‍സ് എടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയില്‍ നിലവില്‍ 800 ഓളം സ്വകാര്യ ബസുകളുണ്ട്. ഇവയിലെ കണ്ടക്ടര്‍മാര്‍ക്കെതിരെ ദിവസം പത്ത് പരാതികളെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതില്‍ ഏറെയും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള മോശം പെരുമാറ്റം സംബന്ധിച്ചാണ്. ലൈസന്‍സുളളവര്‍ കുറവായതിനാല്‍ കിട്ടുന്നവരെ കണ്ടക്ടര്മാരാക്കുകയാണ ഉടമകള്‍. ഇതിനുള്ള പരിഹാരമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരിക്കണമെന്നത് മാത്രമാണ് കണ്ടക്ടര്‍ ലൈസന്‍സിനുള്ള യോഗ്യത. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം.കൊല്ലം ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റിന്റെയും കുന്നത്തൂര്‍ സബ് ആര്.ടി.ഒയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് പദ്ധതിക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക