ജീവനക്കാരുടെ കൂട്ടവിരമിക്കലിന്റെ സർക്കാരിനേറ്റ വന്‍ ബാധ്യത നേരിടാന്‍ 2,000 കോടി രൂപ കടമെടുക്കും. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ പതിനായിരത്തോളം പേരാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഇവർക്കായി 1,500 കോടി രൂപയോളം വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും.
കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതടക്കം സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കൂട്ട വിരമിക്കൽ. പതിനായിരത്തോളം ജീവനക്കാരാണ് ജൂണ്‍ ഒന്നിനകം സര്‍വീസില്‍ നിന്ന് വിരമിക്കാനുള്ളത്. വിരമിക്കല്‍ ആനുകൂല്യം നല്കാന് 1,500 കോടി രൂപ ഈ ദിവസങ്ങളില്‍ വേണം.
ഗ്രാറ്റുവിറ്റി,പിഎഫ്,പെന്ഷന് കമ്യൂട്ടേഷന് അടക്കം 15 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ വിരമിക്കല്‍ ആനുകൂല്യമായി ഓരോ ഉദ്യോഗസ്ഥർക്കും നല്‍കേണ്ടി വരും. ഇത് കണക്കിലെടുത്താണ് രണ്ടായിരം കോടി കടമെടുക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക