ടെണ്ടർ വ്യവസ്ഥകളിൽ എസ്ആർഐടിക്ക് അനുകൂലമായി കെഫോൺ മാറ്റം വരുത്തിയതായി ആരോപണം. ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സർവ്വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്ട് വെയർ ഉപയോഗിക്കണമെന്നാണ് കെ ഫോണിൻറെ പുതിയ ടെണ്ടർ മാനദണ്ഡം.
ആദ്യ ടെണ്ടർ തുറക്കും മുന്നേ റദ്ദാക്കി എന്നാണ് പുറത്തു വരുന്ന വിവരം. രണ്ടാമത് വിളിച്ച ടെണ്ടറിൽ റെയിൽടെൽ കോർപറേഷനും അക്ഷര എന്റർ പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും പങ്കെടുത്തു.
കൺസോർഷ്യം പങ്കാളിയായ എസ്ആർഐടിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നിരിക്കെ രണ്ട് തവണയാണ് ഹാർഡ് വെയർ സോഫ്ട്വെയർ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടർ നടപടികൾ കെ ഫോൺ വേണ്ടെന്ന് വച്ചത്. ഇത് മൂന്നാം തവണയാണ് ഐഎസ്പിയെ കണ്ടെത്താൻ കെ ഫോൺ ടെണ്ടർ വിളിക്കുന്നത്.
ഇതിൽ റെയിൽ ടെലിൻറെ കേരളത്തിലെ എംഎസ്പിയെന്ന നിലയിലായിരുന്നു എസ്ആർഐടിയുടെ പങ്കാളിത്തം. അസോസിയേറ്റ് പാർട്ടണർ എന്നനിലയിൽ അക്ഷര എന്റർ പ്രൈസസിലും എസ്ആർഐടിക്ക് അദൃശ്യ സാന്നിധ്യം ഉണ്ട്.
എല്ലാം മറികടന്ന് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിക്ക് ടെണ്ടർ കിട്ടിയതോടെ കഥ മാറി എന്നാണ് പുറത്തു വരുന്ന വിവരം. ആക്ഷേപം ഉണ്ടെന്ന പേരിൽ ഐടി സെക്രട്ടറി വരെ നേരിട്ട് ഇടപടെട്ടാണ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ടെണ്ടർ റദ്ദാക്കിയത്. ഇതിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ ടെണ്ടർ നടപടികൾ കെ ഫോൺ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക