മലപ്പുറം നിലമ്പൂരിലെ മിനർവപ്പടിയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകിട്ട് 12 വയസ്സുകാരനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സ്കൂളിൽ പോകാനുള്ള മടിയെത്തുടർന്ന് കൈകൾ പ്ലാസ്റ്റിക് വള്ളി കൊണ്ട് സ്വയം കെട്ടുകയായിരുന്നു.
തന്നെ ആരെങ്കിലും പിടിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്ന കുട്ടി ആരും കാണാതിരിക്കാൻ ആണ് കെട്ടിടത്തിന്റെ ഈ ഭാഗത്തേക്ക് എത്തിയത്. സ്കൂൾ സമയം കഴിയുന്നതുവരെ സുരക്ഷിതമായി ഇരിക്കാൻ ഒരു ഇടം എന്ന നിലയിലാണ് കുട്ടി ഈ കെട്ടിടം തെരഞ്ഞെടുത്തത്. ആരെങ്കിലും കണ്ടാൽ സംശയം തോന്നാതിരിക്കാനായി കൈകൾ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് പുറകിലേക്ക് കെട്ടുകയും ചെയ്തു. രണ്ടുദിവസമായി കുട്ടി ക്ലാസ്സിൽ എത്തിയിരുന്നില്ല.
പോലീസ് ചോദിച്ചപ്പോൾ കുട്ടി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി.
കൈകൾ പുറകിലോട്ട് കെട്ടി കുട്ടിയെ കെട്ടിടത്തിലെ വേസ്റ്റ് ബോക്സുകൾക്കിടയിൽ ഇട്ടിരിക്കുന്നു എന്ന വാർത്ത ജനങ്ങൾ വളരെയധികം ഞെട്ടലോടെയാണ് കേട്ടത്.സംഭവത്തിൽ ദുരൂഹത ഒന്നുമില്ല എന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക