ചെന്നൈ: അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ചെന്നൈ സെഷൻസ് കോടതിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മന്ത്രിയുടെ ജാമ്യഹരജി കോടതി തള്ളി.
ഇ.ഡിക്ക് മന്ത്രിയെ ചോദ്യംചെയ്യാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ, സെന്തിലിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി.
2011നും 2015നും ഇടയില്‍ എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ബാലാജി ഉള്‍പ്പെട്ടിരുന്ന തൊഴില്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമാണ് ബാലാജി അറസ്റ്റിലായത്.
അതേസമയം മന്ത്രി മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി വ്യക്തമാക്കി. ബാലാജി കൈകാര്യംചെയ്തിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകൾ മറ്റു രണ്ടു മന്ത്രിമാർക്ക് കൈമാറാൻ അദ്ദേഹം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക