തിരുവനന്തപുരം: കെഎസ്യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ. വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ജോലി നേടിയെന്നാണ് കണ്ടെത്തൽ.
അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. അൻസിനിലിനെതിരെയും നടപടി എടുക്കാൻ സർവകലാശാല ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിജിപിക്ക് സർവകാല പരീക്ഷ കൺട്രോളർ പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്.
എസ്എഫ്ഐ തന്നെ പലതവണ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നതാണ്. പരീക്ഷാ കണ്ട്രോളർ റിപ്പോർട്ടുൾപ്പെടെയുള്ളവ സർവകലാശാല രജിസ്ട്രാർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെയാണ് ഡിജിപിക്ക് ഉൾപ്പെടെ സർവകലാശാല പരാതി നൽകിയത്. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് അൻസിൽ പറഞ്ഞു. അൻസിലിനെതിരെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക