മുണ്ടൂർ പുളിയംപുള്ളിയിൽ കാട്ടാനയെത്തി വീടിന്റെ പിറകുവശത്തെ വരാന്തയിൽ വച്ചിരുന്ന ചക്ക എടുത്തുകൊണ്ടുപോകുകയും പട്ടിക്കൂട് തകർക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ പുളിയംപുള്ളി റെജിയുടെ വീട്ടിലാണ് ആന എത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
പ്ലാവിൽ നിന്നും ചക്കയിട്ടു കൊണ്ടുപോകാറുണ്ടെങ്കിലും ഇത്തരത്തിൽ നാശനഷ്ടമൊന്നും വരുത്താറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുണ്ടൂർ പുളിയംപുള്ളി, മൈലംപുള്ളി പ്രദേശങ്ങളിൽ സാധാരണ കാട്ടാന ശല്യം രൂക്ഷമാണ്. നേരത്തെ പിടി സെവന്റെ ആക്രമണ മേഖല കൂടിയായിരുന്നു മുണ്ടൂർ, മൈലംപുള്ളി പ്രദേശങ്ങൾ.
എന്നാൽ, പിടി സെവൻ പോയതിനു ശേഷം മറ്റുള്ള കൊമ്പന്മാർ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുവാൻ തുടങ്ങിയത്. ആനയുടെ പരാക്രമം കണ്ട് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പട്ടികൾ പുറത്തേക്ക് ഓടുകയും ചെയ്തു. മറ്റുള്ള നാശനഷ്ടങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക