തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെയും കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെസസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട മുൻ എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. എക്സൈസ് ബ്രാഞ്ചിന്റെഅന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഷീല സണ്ണിയുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് വ്യാജ കേസ് ചമക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ എക്സൈസ് നടപടിയെടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷീലയുടെ ബാഗിൽ എൽ എസ് ഡി ഉണ്ടെന്ന വിവരം ലഭിച്ചത് ഇന്റർനെറ്റ് നമ്പറിൽ നിന്നുള്ള ഫോൺവിളിയിലൂടെ ആണെന്നാണ് എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ പറയുന്നത്. ഫെബ്രുവരി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പ് കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയും ഇതേത്തുടർന്ന ഷീലാ സണ്ണിക്ക് 72 ദിവസം ജയിൽവാസം അനുഭവിക്കേണ്ടതായി വരികയും ചെയ്തു. ഇതിനിടയിൽ ഫോറൻസിക് ഫലം വന്നതോടെ കണ്ടെടുത്ത 12 എൽ എസ് ഡി സ്റ്റാമ്പുകൾ എൽ എസ് ഡി അല്ല എന്ന് വ്യക്തമാവുകയും ഷീലയുടെ നിരപരാധിത്വം തെളിയുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ചാണെങ്കിൽ ഷീലയുടെ ബന്ധുവാണെന്ന് പറയുന്ന സ്ത്രീയും സഹോദരിയും രണ്ടു ദിവസം മുൻപ് ഷീലയുടെ വീട്ടിൽ വരികയും ഷീലയുടെ കാറും സ്റ്റാമ്പ് കണ്ടെടുത്ത ബാഗും ഉപയോഗിച്ചിരുന്നതായി ഷീല സമ്മതിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്കുണ്ടായ സാങ്കേതിക പിഴവുകളാണ് ഷീലക്കെതിരെ കേസടുക്കാൻ കാരണമായത്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഷീല സണ്ണിയും വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക