കൊച്ചി∙ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് കോടതി നടപടി.
എൽഎസ്ഡി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഷീല 72 ദിവസമാണ് ജയിലിൽ കിടന്നത്. എക്സൈസ് പിടിച്ചെടുത്തതു ലഹരിവസ്തുവല്ലെന്നാണു കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ഷീല സണ്ണി ഹർജി നൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ ഇവർ അറസ്റ്റിലായത്. ഷീലയുടെ വാഹനത്തിൽനിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തു എന്നാണ് എക്സൈസ് അവകാശപ്പെട്ടിരുന്നത്.
ബ്യൂട്ടി പാർലർ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക