ഇംഫാൽ: മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് നടന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസിൽ ആദ്യം അറസ്റ്റിലായ ഹുയിറേം ഹെറാദാഷ് സിംഗ് (32) ആണ് 26 സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജനക്കൂട്ടത്തെ നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റ് മൂന്ന് പേരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അറസ്റ്റിലായവരെ വീഡിയോ ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക