ഇംഫാല്‍: സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ ജനക്കൂട്ടം കത്തിച്ചു. മണിപ്പൂരിലെ കാങ്പോപി ജില്ലയിൽ ദിമാപൂരില്‍ നിന്ന് വന്ന ബസാണ് സപോര്മിനയില് വെച്ച് ആള്‍ക്കൂട്ടം തീവെച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
സംഘര്‍ഷത്തില്‍ ഉൾപ്പെട്ടിരുന്ന ഒരു വിഭാഗമാണ് ബസ് തടഞ്ഞത്. മണിപ്പൂര്‍ രജിസ്ട്രേഷനുള്ള ബസുകള്‍ തടഞ്ഞുനിര്‍ത്തി മറ്റു വിഭാഗങ്ങളിലുള്ള ആളുകള്‍ ബസിലുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 160ലേറെ പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക