കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ ആയതിനാൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത. ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ചു.
ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും ജില്ലയില്‍ പ്രവേശനം നിരോധിച്ചു. ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍, ഖനനം, മണലെടുക്കല്‍, കിണര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം വരുത്തി. രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെയാണ് യാത്രാനിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക