ജയ്പൂർ: ജയ്പൂർ – മുംബൈ എക്സ്പ്രസിൽ ഒരു ആർപിഎഫ് ഉദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തി ആർ.പി.എഫ് കോൺസ്റ്റബിൾ. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
പാൽഘറിനും ദഹിസർ സ്റ്റേഷനും ഇടയിലാണ് സംഭവം. അക്രമത്തിന് ശേഷം ദഹിസർ ഭാഗത്ത് വെച്ച് പ്രതി ട്രെയിന്‍ പുറത്തേക്ക് ചാടിയിരുന്നു. ഇയാളെ പിന്നീട് റെയിൽവെ പൊലീസ് പിടികൂടി. ട്രെയിൻ മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയതിന് ശേഷം പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ റെയില്‍വെ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക