ഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ഈ കേസ് സി.ബി.ഐക്ക് കൈമാറിയെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സത്യവാങ്മൂലം അറിയിച്ചിട്ടുണ്ട്.
കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്നാണ് കേന്ദ്രസർക്കാറിന്റെ ആവശ്യം. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ സംഘടനകൾ നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക