ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. അപകീർത്തി പരാമര്‍ശം സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഷഹാബുദ്ദീന് അന്‍സാരിയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ട്വിറ്റര്‍ വഴിയാണ് പരാതി ലഭിച്ചത്.
മുസ്ലിം അന്‍സാരി എന്നയാളാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ യോഗിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് ഗ്രൂപ്പ് അഡ്മിന് വിശദീകരിച്ചു. സംഭവത്തില്‍ ഐടി നിയമപ്രകാരവും ക്രിമിനല്‍ നിയമപ്രകാരവും കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക