കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന സമരവേദി തലസ്ഥാനത്തേക്ക് മാറ്റും. ഈ മാസം 16ന് സെക്രട്ടേറിയറ്റിൽ ഏകദിന ധർണ നടത്താനാണ് തീരുമാനം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹർഷിന പറഞ്ഞു. സംസ്ഥാന മെഡിക്കൽ ബോർഡിന് പൊലീസ് തിങ്കളാഴ്ച അപ്പീൽ സമർപ്പിക്കും.
ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർഷിന ആരോപിക്കുന്നത്. നീതി തേടി ഹർഷിനയുടെ സമരം ഇന്ന് 82-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിലാണ് സമരം ഹർഷിണാ തലസ്ഥാനത്തേക്ക് മാറ്റാൻ ഹർഷിന തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക