സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ട് എന്നാണ് പുതിയ മുന്നറിയിപ്പ്. മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ഫഹദ് അല്‍ ഖുഥാമിയാണ് സൗദിയിലെ ഇന്ത്യന്‍ കാക്കകളെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യന്‍ കാക്കകളെ സൗദിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഫഹദ് അല്‍ഖുഥാമി അറിയിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലും ഫറസാണ് ദ്വീപിലുമാണ് ഇപ്പോള്‍ കൂടുതലായും ഇന്ത്യന്‍ കാക്കകളെ കണ്ടുവരുന്നത്.
ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ് എന്നും കാര്‍ഷികോല്‍പ്പണങ്ങള്‍ തകരുന്നു എന്നും പ്രധാനമായും സസ്യ-ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകള്‍ ജീവിക്കുന്നത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതുപോലെ തന്നെ ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കാക്കകൾ കന്നുകാലികളെ ആക്രമിക്കുകയും വൈദ്യുതി വിതരണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക