ഷിംല: ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 60 ആയി. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കും.
കനത്ത മഴയിലും മണ്ണിടിച്ചിലും ഹിമാചല്‍ പ്രദേശ് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയില്‍ മഴക്കെടുതി രൂക്ഷമാണ്. പലയിടത്തും വീടുകൾ ഒലിച്ചുപോയി. അവശിഷ്ഠങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
മണാലി ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള യമുനാ തീരങ്ങളിൽ പ്രളയ മുന്നറിയിപ്പാണ് കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക