കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. ഫറോക്ക് പേട്ട സ്വദേശിയാണ് ഇദ്ദേഹം. കാൻസർ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
‘ദ കോയ’ എന്ന നോവലിന്റെ രചയിതാവാണ്. 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥ ഗഫൂറിന്റെതാണ്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗഫൂറിന്റെ പുതിയ നോവലിന്റെ പ്രകാശനം കെ.പി കേശവമേനോന് ഹാളില്‍ വെച്ച് ഇന്ന് വൈകിട്ട് നടത്താനിരിക്കെ ആയിരുന്നു അന്ത്യം. പുസ്തകപ്രകാശനം അധികൃതർ മാറ്റിവെച്ചു.
നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇര പിടിക്കുന്നതെങ്ങനെ എന്നീ കവിതാ സമാഹാരങ്ങളും ഒരു ഭൂതത്തിന്റെ ഭാവിജീവിതമെന്നും നോവലും ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനമായ ‘ഷഹറസാദ പറഞ്ഞ നർമ്മകഥകൾ, നക്ഷത്രജന്മം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം. ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവയാണ് പുസ്തകങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക