ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് കരാറിൽ തീരുമാനമെടുക്കാതെ കോർപ്പറേഷൻ. കരാർ യോഗ്യത നേടിയ കമ്പനിയുടെ നടത്തിപ്പ് കോർപ്പറേഷൻ പ്രതിനിധി സംഘം നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാകും അന്തിമതീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഉയർന്ന മാലിന്യ സംസ്കരണ നിരക്ക് പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് നടപടികൾ നീളുന്നത്. അതേസമയം തീപ്പിടുത്തമുണ്ടായി 5 മാസം പിന്നിട്ടുമ്പോഴാണ് ബയോമൈനിംഗിന് ഇനി ആരെന്ന ചർച്ചകൾ സജീവമാകുന്നത് എന്നതും ശ്രദ്ധേയമാണ്.
8 കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തെങ്കിലും രണ്ടെണ്ണമാണ് യോഗ്യത നേടിയത്. പുനൈയിലെ ഭൂമി ഗ്രീൻ എനർജിക്കാണ് കൂടുതൽ സാധ്യത എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ടണ്ണിന് 1699 രൂപ വെച്ചാണ് കരാർ.
നേരത്തെ സോണ്ടാ ഇൻഫ്രാടെക്ക് 25 ശതമാനം മാത്രം ബയോമൈനിംഗ് പൂർത്തിയാക്കിയപ്പോഴായിരുന്നു ബ്രഹ്മപുരത്ത് തീപ്പിടുത്തം ഉണ്ടായത്. ബയോമൈനിംഗ് ഒരിക്കൽ പിഴവ് പറ്റിയതിനാൽ വലിയ കരുതലോടെയാണ് കോർപ്പറേഷന്റെ തുടർനീക്കങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക