ഓഫിസിൽ വെച്ച് ജില്ലാ കളക്ടർ യുവതിയുമായുള്ള വീഡിയോ വൈറലായതിന് പിന്നിൽ വൻ ഗൂഢാലോചനയും ഹണിട്രാപ്പുമെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്വിയുടെയും യുവതിയുടെയും വീഡിയോയാണ് ചോർന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയും ഏർപ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറ സ്ഥാപിച്ചതിന് മുൻ റവന്യൂ ഓഫീസർ ജയേഷ് പട്ടേൽ, ഹരീഷ് ചാവ്ദ എന്നിവർ അറസ്റ്റിലായി. കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്ത് എടിഎസ് നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ടൗൺ പൊലീസ് കേസെടുത്തത്. രണ്ടാഴ്ച മുമ്പാണ് ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഡി എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക