ഷിംല: ഹിമാചൽ പ്രദേശിൽ തുടർച്ചയായുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധിപ്പേർ മരിക്കുകയും കെട്ടിടങ്ങളും തകരുകയും ചെയ്തു. എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് പ്രദേശവാസികൾ.
തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതത്തേക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഓരോരുത്തരും. ഓഗസ്റ്റ് 23ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ പ്രമീള എന്ന സ്ത്രീ താമസിച്ചിരുന്ന ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള സർക്കാർ ക്വാട്ടേഴ്സ് പ്രാരി ഹൗസ് ഭാഗികമായി തകർന്നു. ഈ ദുഃസ്വപ്നങ്ങളിലൂടെ കടന്നുപോകുന്നതിനേക്കാൾ ഭേദം മരണമായിരുന്നുവെന്നാണ് അവർ പറയുന്നത്. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഇവർ തന്റെ ദുരിതം വിവരിച്ചത്.
ഉരുൾപൊട്ടലിൽ തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും മകന്റെ സ്കൂൾ ഫീസ് അടക്കാൻ പോലും പണമില്ലെന്നും വീട്ടുജോലിക്കാരിയായ സുമൻ പറയുന്നു. തങ്ങൾക്ക് പാർപ്പിടമോ വസ്ത്രമോ ഇല്ലെന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന്റെ പുസ്തകങ്ങൾ പോലും മണ്ണിടിച്ചിലിൽ നശിച്ചുവെന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചില്ലെങ്കിലും ഒന്നിലധികം മേഖവിസ്ഫോടനങ്ങളാണ് ഹിമാചലിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക