മധുര: തമിഴ്നാട് കായിക മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്ത് പോലീസ്. ഡി എം കെ നിയമവിഭാഗത്തിന്റെ പരാതിയിൽ മധുര പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തത്. സനാതനധർമ്മ പരാമർശത്തിൽ ഉദയ നിധി സ്റ്റാലിന്റെ തലവെട്ടാൻ 10 കോടി രൂപയാണ് സന്യാസി വാഗ്ദാനം ചെയ്തത്. സന്യാസിയുടെ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസുണ്ട്.
ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ ആഹ്വാനം. പ്രതീകാത്മകമായി ഉദയനിധിയുടെ ഫോട്ടോയിലെ തലയുടെ ഭാഗം വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. ഇതിന് പുറമെ 10 കോടി മതിയായില്ലെങ്കിൽ പാരിതോഷികം കൂട്ടിത്തരാനും താൻ തയ്യാറാണെന്ന് സന്ന്യാസി കഴിഞ്ഞ ദിവസം വീണ്ടും പ്രസ്താവനയിറക്കുകയുണ്ടായി. സനാതന ധർമ്മത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും രാജ്യത്തെ 100 കോടി വരുന്ന ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമ്മമാണ്. ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഇന്നലെ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക