ഗുജറാത്തിൽ ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം. വിദേശയാത്രയ്ക്ക് പണം നൽകാത്തതിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പോലീസ് നൽകുന്ന വിവരം. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. ഡാകോർ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശർമ്മ(75) ആണ് കൊല്ലപ്പെട്ടത്. 75 കാരനെ മൂന്ന് ദിവസമായി കാണാതായിരുന്നു. മൂത്തമകൻ രാജസ്ഥാനിലെ ബന്ധുക്കളുടെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്തംബർ 5ന് വീട്ടിലെ അലമാരയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നും കണ്ടെത്തി. ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലായിരുന്നു. മരുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
അതേസമയം വൃദ്ധനുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. പകരമായി പണം നൽകിയിരുന്നതായും മരുമകൾ പൊലീസിനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക