വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവമാണ് എന്നും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്നുമുള്ള സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. പൂനെ സ്വദേശിയായ 35 വയസ്സുകാരൻ ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ വിവാഹമോചന ഹർജി തള്ളി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
നേരത്തെ 35 വയസ്സുകാരൻ ഭാര്യ വീട്ടു ജോലി ചെയ്യാത്തതിനാൽ തനിക്ക് ഭക്ഷണം കഴിക്കാതെ ഓഫീസിൽ പോകേണ്ടി വരുന്നു എന്ന് കാണിച്ച് നൽകിയ ഹർജി കുടുംബകോടതി തള്ളിയിരുന്നു. ഇതിന് തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് ഭാര്യ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നുള്ള ഭർത്താവിന്റെ ആരോപണത്തിന് വിവാഹശേഷം സ്ത്രീകൾ മാതാപിതാക്കളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് കരുതാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരായ ദമ്പതികൾ 2010 ൽ വിവാഹിതരായെങ്കിലും 10 വർഷമായി അകന്നു കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക