കാസര്‍കോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പൂജ നടത്തി. ഫ്ലാഗ് ഓഫിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവിധ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു.
രാജ്യത്തെ പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെയാണ് കേരളത്തിലെ വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. കാസര്‍കോട് നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, റെയില്‍വെ വകുപ്പ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു.
കാവിനിറത്തിലെത്തിയ രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക